Monday, October 17, 2016

ദൈവദശകം

ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങുഞങ്ങളെ ;
നാവികൻ നീ ഭവാബ്ധിക്കൊ-
രാവികൻ  തോണി നിൻ പദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുലൊടിങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം
അന്ന വസ്ത്രാദി   മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ
ആഴിയും തിരയും കാറ്റു-
മാഴവും പോലെ, ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും ശ്രഷ്ട്ടാ-
വായതും സൃഷ്ടിജാലവും 
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും 
നീയല്ലോ മായയെ നീക്കി-
സ്സായൂജ്യം നല്കുമാർയ്യനും
നീ സത്യം ജ്ഞാനമാനന്തം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയു മോർക്കിൽ  നീ
അകവും പുറവും തിങ്ങും-
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു  ഞങ്ങളങ്ങു -
ഭഗവാനേ, ജയിക്കുക
ജയിക്കുക മഹാദേവ,
ദീനാവന പാരായണ,
ജയിക്കുക ചിദാനത്ദ
ദയസിന്ദൊ, ജയിക്കുക
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ശ്രീനാരായണ ഗുരുസ്വാമി
ഭഗവാനഹനാശനൻ
കാരുന്യനിലയൻ  നമ്മെ
കാത്തുകൊള്ളട്ടെ സർവഥാ!

No comments:

Post a Comment