Saturday, June 30, 2018

രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

രാജ്യാഭിഷേകം

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ&
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍.
സന്തുഷ്ടനായ രഘുകുലനാഥനു&
അന്തര്‍മ്മുദാ വിമാനേന മാനേന പോയ്
നന്ദിഗ്രാമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍.
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍‌പുരുഷനരുള്‍ചെയ്താനനന്തരം:
“ചെന്നു വഹിക്ക വൈശ്രവണന്‍തന്നെ
മുന്നേക്കണക്കേ വിശേഷിച്ചു നീ മുദാ.
വന്നീടു ഞാന്‍ നിരൂപിക്കുന്നനേരത്തു
നിന്നെ വിരോധിക്കയില്ലൊരുത്തനും.”
എന്നരുള്‍ ചെയ്തതു കേട്ടു വന്ദിച്ചുപോയ്&
ചെന്നളകാപുരിക്കു വിമാനവും.
സോദരനോടും വസിഷ്‌ഠാനാമാചാര്യ&
പാദം നമസ്കരിച്ചു രഘുനായകന്‍.
ആശീര്‍വ്വചനവും‌ചെയ്തു മഹാസന&
മാശു കൊടുത്തു വസിഷ്‌ഠമുനീന്ദ്രനും.
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍.
അപ്പോഴും ഭരതനും കൈകേയപുതിയു&
മുല്‌പലസംഭവപുത്രന്‍ വസിഷ്‌ഠനും
വാമദേവാദിമഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തരന്മാരുമമാത്യരും
രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം.
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍
ജന്മനാശാദികളില്ലാതെ മംഗലന്‍
നിര്‍മ്മലന്‍ നിത്യന്‍ നിരൂപനദ്വയന്‍
നിര്‍മ്മലന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍.
ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍
സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍
തന്മഹാമായയാ സര്‍വ്വലോകങ്ങളും
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവന്‍
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള&
വിഗിതജ്ഞന്‍ മന്ദഹാസപുരസ്കൃതം
“മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ
ഞാനയോദ്ധ്യാധിപനായ് വസിക്കാമല്ലോ.
എങ്കിലതിന്നൊരുക്കീടുകെല്ലാമെന്നു
പങ്കജലോചനനാനുജ്ഞയാ സംഭ്രമാല്‍
അശ്രുപൂര്‍ണ്ണാക്ഷനായ് ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍.
സംഭാര്‍വുമഭിഷേകാര്‍ത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ.
ലക്ഷ്മണന്‍ താനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജഡാഭാരശോധനയും ചെയ്തു
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യാംബരം&
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ&
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന&
രാരൂഢമോദമലങ്കരിച്ചീടിനാര്‍.
ശോഭയോടേ ഭരതന്‍ കുണ്ഡലാദിക&
ളാഭരണങ്ങളെല്ലാമനുരൂപമായ്.
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ.
വാനരനാരീജനത്തിനും കൌസല്യ&
താനാദരാലലങ്കാരങ്ങള്‍ നല്കീടിനാള്‍.
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം
നന്നായ് ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍.
രാജരാജന്‍ മനുവീരന്‍ ദയാപരന്‍
രാജയോജ്യം മഹല്‍‌സൃന്ദനമേറിനാന്‍

സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥനകമ്പടിയായ് നടന്നീടിനാര്‍.
സീതയും സുഗീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപതിവൃതമാരായനാരതം.
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരത്ഥ്യവേല കൈക്കൊണ്ടന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും.
ശ്വേതാതപത്രം പിറ്റിച്ചു ശത്രുഘ്നനും
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍.
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പതി&
വാരജനങ്ങളുമായ് നടന്നീടിനാര്‍.
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍.
കണ്ണിനാനന്ദപൂരം പുരുഷപരം
പുണ്യപുരുഷമാലോക്യ നാരീജനം
ദേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമായ് മരുതിനാര്‍
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ&
മന്ദിര തുല്യമാം താതോലയം കണ്ടു
വന്ദിച്ചകം‌പുക്കു മാതാവു‌തന്‍‌പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര&
മാസ്ഥയാ ചൊന്നാനവിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൌഖ്യേന വാഴ്വതിനോരോ ഗൃഹങ്ങളി&
ലാക്കുകവേണമവരെ വിരയേ നീ.”
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍.
സുഗ്രീവനോടു പറഞ്ഞു ഭരതനു&
“മഗ്രജനിപ്പോളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചീടണ&
മംഗദനാദികളോടും യഥാവിധി
നാലു സമുദ്രത്തിലും ചെന്നു തീര്‍ത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജാംബവാനും മരുല്‍‌പുത്രനു&
മംഗദന്‍‌താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍‌തന്നില്‍ മലയജ&
പര്‍ണ്ണേന വായ്‌ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെ” ന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങിനെ സത്വരം.

പുണ്യനദീജലം പുഷ്കരമാദിയാ&
മന്യതീര്‍ത്ഥങ്ങളിലുള്ള സലിലവും
ഒക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍‌ക്ഷണേ.
ശത്രുഘ്നനുമമാത്യൌഘവുമായ് മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്നസിംഹാസനേ രാമനെയും ചേര്‍ത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൌതമന്‍
വാല്‌മീകിയെന്നിവരോടും വസിഷ്ഠനാം
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും‌കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നിന്‍‌കലശങ്ങളായിരത്തെട്ടുമ&
ങ്ങന്യൂനശോഭം ജപിച്ചാര്‍ മറകളും.
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം‌പൂണ്ട ചാമരം വീയിനാര്‍.
ശത്രുഘ്നവീരന്‍ കുടപിടിച്ചീടിനാന്‍
ക്ഷത്രിയവീരരുമുപചരിച്ചീടിനാര്‍.
ലോകപാലന്മാരുപദേവതമാരു&
മാകാശമാര്‍ഗ്ഗേ പുകഴ്ന്നുനിന്നീടിനാര്‍.
മാരുതന്‍‌കയ്യില്‍ കൊടുത്തയച്ചാന്‍ ദിവ്യ&
ഹാരം മഹേന്ദ്രന്‍ മനുകുലനാഥനും
സര്‍വ്വരത്നോജ്ജ്വലമായ ഹാരം പുന&
രുര്‍വ്വീശ്വരനുമലങ്കരിച്ചീടിനാന്‍.
പൂര്‍ണ്ണഭക്ത്യാ പുഷ്പവൃഷ്ടിയും ചെയ്തു കാ&
രുണ്യനിധിയെബ്ഭജിച്ചതെല്ലാവരും.
സ്നിഗ്ദ്ധദുര്‍വാദളശ്യാമളം കോമളം
പത്മപത്രേക്ഷണം സൂര്യകോടിപ്രഭം
ഹാരകിരീടവിരാജിതം രാഘവം
മാരസമാനലാവണ്യം മനോഹരം
പീതാംബരപരിശോഭിതം ഭൂധരം
സീതയാ വാമങ്കസംസ്ഥയാ രാജിതം
രാജരാജേന്ദ്രം രഘുകുലനായകം
രാജീവബാന്ധവവംശസമുദ്ഭവം
രാവണനാശനം രാമം ദയാപരം
സേവകാഭീഷ്ടദം സേവ്യമനാമയം.

ഭക്തികൈക്കൊണ്ടുമാദേവിയോടും വന്നു
ഭര്‍ഗ്ഗനുമപ്പോള്‍ സ്തുതിച്ചുതുടങ്ങിനാന്‍:
“രാമായ ശക്തിയുക്തായ നമോ നമ:
ശ്യാമളകോമളരൂപായ തേ നമ:
കുണ്ഡലീനാഥതല്‌പായ നമോ നമ:
കുണ്ഡലമണ്ഡിതഗണ്ഡായ തേ നമ:
ശ്രീരാമദേവായ സിംഹാസനസ്ഥായ
ഹാരകിരീടധരായ നമോ നമ:
ആദിമദ്ധ്യാത്മഹീനായ നമോ നമോ
വേദസ്വരൂപായ രാമായ തേ നമ:
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ
വേദജ്ഞവന്ദ്യായ നിത്യായ തേ നമ:“
ചന്ദ്രചൂഡന്‍ പുകഴ്ന്നോരുനേരം വിബു&
ധേന്ദ്രനും ഭക്ത്യാ പുകഴ്ത്തിത്തുടങ്ങിനാന്‍:
“ഭ്രമവരം‌കൊണ്ടഹംകൃതനായോരു
ദുര്‍മ്മദമേറിയ രാവണരാക്ഷസന്‍
മല്‍പ്പദമെല്ലാമടക്കിനാന്‍ കശ്‌മലന്‍
തല്‍‌പുത്രനെന്നെ ഖണ്ഡിച്ചു മഹാരണേ.
ത്വല്‍‌പ്രസാദത്താലവന്‍ മൃതനാകയാ&
ലിപ്പോളെനിക്കു ലഭിച്ചിതും സൌക്യവും
അന്നന്നിവണ്ണമോരോതരമാപത്തു&
വന്നാലതും തീര്‍ത്തു രക്ഷിച്ചുകൊള്ളുവാന്‍
ഇത്ര കാരുണ്യമൊരുത്തര്‍ക്കുമില്ലെന്ന&
തുത്തമപുരുഷ! ഞാന്‍ പറയേണമോ?
എല്ലാം ഭവല്‍ക്കരുണാബലമെന്നി മ&
റ്റില്ലൊരാലംബനം നാഥ നമോസ്തു തേ.
ആദിത്യരുദ്രവസുപ്രമുഖന്മാരു&
മാദിതേയോത്തമന്മരുമതുനേരം
ആശരംവംശവിനാശനനാകിയ
ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാര്‍:
“യജ്ഞഭാഗങ്ങളെല്ലാമടക്കിക്കൊണ്ടാ&
നജ്ഞാനിയാകിയ രാവണരാക്ഷസന്‍
ത്വല്‍ക്കടാക്ഷത്താലതൊക്കെ ലഭിച്ചിതു
ദു”ഖവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!
ത്വല്‍പ്പാദപത്മം ഭജിപ്പതിനെപ്പൊഴും
ചില്‍‌പുരുഷപ്രഭോ! നല്‌കീടനുഗ്രഹം.
രാമായ രാജീവനേത്രായ ലോകാഭി&
രാമായ സീതാഭിരാമായ തേ നമ:“
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ&
ച്ചിത്തമഴിഞ്ഞു പുകഴ്ന്നു‌തുടങ്ങിനാര്‍:
“ദുഷ്ടനാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ്‌വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക&
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍.
പിണ്ഡോദകങ്ങളുദിക്കായകാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!“

രാക്ഷസന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശനനാകിയ രാമനെ
“രക്ഷിതന്മാരായ് ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെ വധിച്ചമൂലം ഭവാന്‍.
പക്ഷീന്ദ്രവാഹന! പാപവിനാശന!
രക്ഷ രക്ഷ! പ്രഭോ! നിത്യം നമോസ്തു തേ/“
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പങ്ക്‍തികണ്ഠാന്തകന്‍‌തന്നെ നിരാമയം.
“അന്ധനാം രാവണന്‍‌തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി അവ ചരിത്രങ്ങളും
നന്നായ് സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ ചരണാംബുജം നിത്യം നമോ നമ:“
കിന്നരന്മാരും പുകഴ്ന്നുതുടങ്ങിനാന്‍
മന്നവന്‍‌തന്നെ മനോഹരമാംവണ്ണം
“ദുര്‍ന്നയമേറിയ രാക്ഷസരാജനെ&
ക്കൊന്നുകളഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ചു
നിന്നെബ്ഭജിപ്പനവകാശമുണ്ടായി&
വന്നതും നിന്നുടെ കാരുണ്യവൈഭവം.
പന്നഗതല്‌‌പേ വസിക്കും ഭവല്‍‌പദം
വന്ദാമഹേ വയം വന്ദാമഹേ വയം.”
കിമ്പുരുഷന്മാര്‍ പരമ്പുരുഷന്‍‌പദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം.
“കമ്പിതന്മാരായ് വയം ഭയം‌പൂണ്ടൊളി&
ച്ചെമ്പോറ്റി രാവണനെന്നു കേല്‍ക്കുന്നേരം.
അംബരമാര്‍ഗ്ഗേ നടക്കുമാറില്ലിനി
നിന്‍ പാദപത്മം ഭജിക്കായ്‌വരേണമേ!“
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാര്‍”
“യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍‌പദം
നിത്യം നമോ നമോ നിത്യം നമോ നമ:“
വിദ്യാധരന്മാരുമത്യാദരം‌പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍:
“വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാതെ
തത്വാത്മനേ പരമാത്മനേ തേ നമ:“
ചാരുരൂപം‌തേടുമപ്സരസാം ഗണം
ചാരനന്മാരുഗരന്മാര്‍ മരുത്തുകള്‍
തുംബുരുനാദഗുഹ്യകവൃന്ദവു&
മംബരചാരികള്‍ മറ്റുള്ളവര്‍കളും
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്‍
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രനുഗ്രഹേണ സമസ്തരും
കാമലാഭേന നിജനിജമന്ദിരം.

പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്‍.
സച്ചില്‍‌പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ&
മച്യുതമദയമേകമനാമയം
ഭാവനയാ ഭഗവല്പദാംഭോജവും
സേവിച്ചിരുന്നാല്‍ ജഗത്ത്രയവാസികള്‍
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോടിപ്രഭം
സോദരവാനരതാപസരാക്ഷസ&
ഭ്രുദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാര്‍വായതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവര്‍ക്കിഷ്ടാസ്പദംകണ്ടുക&
ണ്ടാനന്ദമുള്‍ക്കൊണ്ടിരുന്നിതെല്ലാവരും.

വാനരാദികള്‍ക്ക് അനുഗ്രഹം

വിശ്വഭരാ പരിപാലനവും‌ചെയ്തു
വിശ്വനാഥന്‍ വസിച്ചീടും ദശാന്തരേ
സസ്യസമ്പൂര്‍ണ്ണമായ്‌വന്നിതവനിയു&
മുത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളുമെല്ലാമതിസ്വാദുസംയുത
പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു.
ദുഗ്ഗന്ധപുഷ്പങ്ങളെക്കാലമൂഴിയില്‍
സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കവേ.
നൂറായിരം തുരഗങ്ങള്‍ പശുക്കളും
നൂരുനൂറായിരത്തിന്‍‌പുറം പിന്നെയും
മുപ്പതുകോറ്റി സുവര്‍ണ്ണഭാരങ്ങളും
സുബ്രാഹ്മണര്‍ക്കുകൊടുത്തു രഘൂത്തമന്‍.
വസ്ത്രാഭരണമാല്യങ്ങളസംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാര്‍ക്കും നല്‌കീടിനാന്‍.
സ്വര്‍ണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വര്‍ണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നല്‌കീടിനാനാദരാല്&
ലാദിത്യേയാധിപപുത്രതനയനും
അംഗദദ്വന്ദം കൊറ്റുത്തോരനന്തരം
മംഗലപാംഗിയാം സീതയ്ക്കു നല്‌കിനാന്‍
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങിനെയുള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം.

കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്‍
ഭക്തൃമുഖാബ്ജയും മാരുതിവക്ത്രവും
മദ്ധ്യേ മണിമയമാക്കിയ ഹാരവും
ഇംഗിതജ്ഞന്‍ പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്‍:
“ഇക്കണ്ടവര്‍കളിഷ്ടനാകുന്നതോ&
തുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ!
നല്കീടവന്നു നീ മറ്റാരുമില്ല നി&
ന്നാകുത ഭംഗം വരുത്തുവാനോമലേ”
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്‍.
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മാരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില്‍ നിന്നീടു&
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്‍.
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ&
നന്ദപരവശനായ് മധുരാക്ഷരം:
“മാരുതനന്ദന! വേണ്ടും വരത്തെ നീ
വീരാ! വരിച്ചുകൊള്‍കേതും മടിയാതെ”
എന്നതു കേട്ടു വന്ദിച്ചുകപീന്ദ്രനും
മന്നവന്‍‌തന്നോടപേക്ഷിച്ചരുളിനാന്‍:
“സ്വാമിന്‍! പ്രഭോ! നിന്തിരുവടിതന്നുടെ
നാമവും ചാരുചരിതവുമുള്ളനാള്‍
ഭൂമിയില്‍ വാഴാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊള്‍വാനനാരതം
നാമജപസ്മരണശ്രവണങ്ങളില്‍
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റു വരം മമ വേണ്ടാ ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയും
ഉണ്ടായിരിക്കേണമെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍:
“മല്‍ക്കഥയുള്ള നാള്‍ മുക്തനായ് വാഴ്ക നീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!“
ജാനകേദേവിയും ഭോഗാനുഭൂതികള്‍
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍.
ആനന്ദബാഷ്പപരീതാക്ഷനായവന്‍
വീണു നമസ്കൃത്യ പിന്നെയും പിന്നെയും
രാ‍മസീതാജ്ഞയാ പാരം പണിപ്പെട്ടു
രമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്.

പിന്നെഗ്ഗുഹനെ വിളിച്ചു മധുവരന്‍
“ഗച്‌ഛ സഖേ! പുരം ശൃംഗിവേരം ഭവാന്‍!
മച്ചരിത്രങ്ങളും ചിന്തിച്ചു വാഴ്ക നീ.
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന&
രേകഭാവം ഭജിച്ചീടുകെന്നോറ്റു നീ.”
ദിവ്യാംഭരാഭരണങ്ങലെല്ലാം കൊടു&
ത്തവ്യാജഭക്തനു യാത്രവഴങ്ങിനാന്‍.
പ്രേമഭാരേണ വിയോഗദു:ഖംകൊണ്ടു
രാമലോശ്ലിഷ്ടനായ ഗുഹന്‍ തദാ
ഗംഗാനദീപരിശോഭിതമായൊരു
ശൃംഗിവേരം പ്രവേശിച്ചു മരുവിനാന്‍.
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നല്‌കി
മന്നവന്‍ ഗാഢഗാഢം പുണര്‍ന്നാദരാല്‍
മര്‍ക്കടനായകന്മാര്‍ക്കും കൊടുത്തു പോയ്‌&
ക്കിഷ്ക്കിന്‍ഡപൂകെന്നരുളീടിനാന്‍.
സുഗ്രീവനും വിയോഗേന ദു:ഖംകൊണ്ടു
കിഷ്കിന്ധ പുക്കു സുഖിച്ചു മരുവിനാന്‍.
സീതാജനകനായീടും ജനകനെ
പ്രീതിയോടേ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചോരോതരം
നൂതനപട്ടാംബരാഭരണാദിയും
നല്‌കി വിദേഹരാജ്യത്തിന്നു പോകെന്നു
പുല്‍കിക്കനിവോടു യാത്രവഴങ്ങിനാന്‍.
കാശിരാജാവിനും വസ്ത്രാഭരണങ്ങ&
ളാശയാനന്ദം വരുമാരറു നല്കിനാന്‍.
പിന്നെ മറ്റുള്ളനൃപന്മാര്‍ക്കുമൊക്കവേ
മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍
സമ്മോദവുമുള്‍ക്കൊണ്ടു പോയാരവര്‍കളും.
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാന്‍ ചരണാംബുജം.
“മിത്രമായ് നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍.
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ
നാശമതികളാലുണ്ടാകയില്ല തേ.
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ് വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ് വിശുദ്ധാത്മനാ
മുക്തനായ്‌വാണീടുകെന്നു നിയോഗിച്ചു.
മുക്തഫലമണിസ്വര്‍ണ്ണഭാരങ്ങളും.
ആവോളവും കൊടുത്താശു പോവാനയ&
ച്ചവിര്‍മ്മുദാ പുണര്‍ന്നീടിനാന്‍ പിന്നെയും.

ചിത്തേ വിയോഗദു:ഖംകൊണ്ടു കണ്ണുനീ&
രത്യര്‍ത്തമിറ്റിറ്റു വീണും വണങ്ങിയും
ഗല്‍ഗ്ഗദവര്‍ണ്ണേന യാത്രയും ചൊല്ലിനാന്‍
നിഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോറ്റുമാ&
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍.


ശ്രീരാമന്‍റെ രാജ്യഭാരഫലം

ജാനകീദേവിയോടുംകൂടി രാഘവ&
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍.
വൈധവ്യദു:ഖം വന്നിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലൊ.
ബാലമരണമകപ്പെടുമാറില്ല
കാലേ വരീക്ഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം.
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള&
തൊന്നുമിളക്കംവരുത്തുകില്ലാരുമേ.
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാര്‍ക്കുമേ.
നോക്കുമാറില്ലാരുമേ പരദ്വാരങ്ങ&
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ.
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ.
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന&
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍.
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പരം?
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മേവീടിനാര്‍.

രാമായണത്തിന്‍റെ ഫലശ്രുതി

അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തരോത്തരം മൃത്യുജ്ഞയപ്രോക്തം
അദ്ധ്യയനം‌ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൌഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാ പഠിക്കിലും ചൊല്‍കിലും തല്‍ക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാല്‍.
അര്‍ത്ഥാഭിലാഷി ലഭിക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ.
സിദ്ധിക്കുമാര്യജനങ്ങളാല്‍ സമ്മതം.
വിദ്യാഭിലാഷി മഹാബുധനായ്‌വരും.
വന്ധ്യാ യുവതി കേട്ടീടുകില്‍ നല്ലൊരു
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം.
ബദ്ധനായുള്ളവന്‍ മുക്തനായ് വന്നീടു&
മര്‍ത്ഥാര്‍ത്ഥി കേട്ടീറ്റിലര്‍ത്ഥവാനായ്‌വരും.
ദുര്‍ഗ്ഗങ്ങലെല്ലാം ജയിക്കായ്‌വരുമതി-
ദു:ഖിതന്‍ കേള്‍ക്കില്‍ സുഖിയായ്‌വരുമവന്‍.
ഭീതനിതു കേള്‍ക്കില്‍ നിര്‍ഭയനായ്‌വരും.
വ്യാധിതന്‍ കേള്‍ക്കിലവനാതുരനായ്‌വരും.
ഭൂതദൈവാത്മാര്‍ത്ഥമായുടനെയുണ്ടാകു-
മാധികലെല്ലാമകന്നുപോം നിര്‍ണ്ണയം.
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പ്രസാദിക്കുമത്യരം.
കല്‌മഷമെല്ലാമകലുമതെയല്ല
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും.

അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം‌ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും.

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
യുദ്ധകാണ്ഡം സമാപ്തം
ശുഭം.

No comments:

Post a Comment